പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തി, ഇത് ഇന്ത്യയുടെ എൽപിജി ഇറക്കുമതിയെ ബാധിച്ചു. ലോകത്തിലെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതിക്കാരായ ഇന്ത്യ, മൊത്തം ഉപഭോഗത്തിന്റെ ഏകദേശം 60% ഇറക്കുമതിയെ ആശ്രയിക്കുന്നു, ബാക്കിയുള്ളത് ആഭ്യന്തര ശുദ്ധീകരണത്തിലൂടെയാണ് നിറവേറ്റുന്നത്. ഈ ആഗോള പ്രതിസന്ധികൾക്കിടയിൽ, സാധ്യതയുള്ള ക്ഷാമത്തെക്കുറിച്ച് ആശങ്കകൾ ഉയർന്നുവന്നിട്ടുണ്ട്. എന്നിരുന്നാലും, പാചക വാതകത്തിന്റെ ഗാർഹിക ലഭ്യത സംരക്ഷിക്കാൻ ഇന്ത്യൻ സർക്കാർ കൃത്യമായി പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യ ആഭ്യന്തര എൽ പി ജി ഉത്പാദനം വർദ്ധിപ്പിച്ചു. മുമ്പ് പെട്രോകെമിക്കലുകൾക്കോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിച്ചിരുന്ന പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ, പ്രൊപിലീൻ, ബ്യൂട്ടീൻ സ്ട്രീമുകൾ – ഗാർഹിക പാചക വാതകത്തിനായി മൂന്ന് പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്ക് (ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ) മാത്രമായി തിരിച്ചുവിട്ടു.
ഇന്ത്യയുടെ നയതന്ത്രബന്ധത്തിന്റെ ശക്തിയിൽ, ഇന്ത്യൻ നേവിയുടെ കപ്പലുകളായ ശിവാലിക്കും നന്ദാദേവിയും ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയ്ക്കു ആവശ്യമായ എൽ പി ജി കൊണ്ടു വരുന്നു.
ഈ രണ്ടു നീക്കങ്ങളും ഇന്ത്യയുടെ എൽ പി ജി ലഭ്യത ഉപഭോഗത്തിനനുസരിച്ചു നിലനിർത്തി. അങ്ങനെ ഭയപ്പാടോടെ ആവശ്യത്തിനപ്പുറം എൽ പി ജി ബുക്ക് ചെയ്യാനുള്ള ജനങ്ങളുടെ പ്രവണത പൂർണമായും ഇല്ലാതായി.
